Tuesday, December 16, 2014
ആസുര പൈതൃകം
ധനു 1 / ഡിസംബർ 16...ഈ കവിതാദിനത്തിൽ
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട് “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------
നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട് “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------
നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!
Photo from google...
Read More »
Labels:
കവിത
Thursday, June 26, 2014
ഇരുൾ നിറയുമ്പോൾ...
ഇരുട്ട്... എനിക്കിഷ്ടമാണീ പ്രതിഭാസത്തെ!
പതുക്കെ പതുക്കെ പമ്മിയെത്തീടുന്ന,
കുസൃതി പൈതലായ് സായന്തനത്തിൽ!
എത്ര ശാന്തമായ് നോക്കിയിരുന്നാലും,
കൺമുന്നിലൊന്നും തെളിയാത്ത ബാല്യവും!
ഒരു ചെറു കാറ്റോ, ചലനമോ പോലും,
മനസ്സിൽ ഭീതി മുളപ്പിക്കുന്നു യൌവ്വന തീക്ഷ്ണത!
ഒരു പോലെ ശാന്തവും എന്നാൽ കരുതലും,
സ്വായത്തമാക്കിയ രാത്രിയുടെ മധ്യാഹ്നം!
നിശയുടെ അവസാന യാമങ്ങളിലൊന്നിൽ,
വിട പറഞ്ഞകലുന്നു മുതിർന്നൊരു കാരണവരെ പോലെ!
വീണു കിട്ടും ചില വേളകൾ നോക്കിയിരിക്കാറുണ്ട്...
ആസ്വദിക്കാറുണ്ട്... ഇരുട്ടിന്റെ ഈ വൈവിധ്യമാം ഭാവങ്ങളെ!
എന്നാൽ വെറുക്കുന്നു, അകറ്റുന്നു ഞാനെന്നും
കണ്ണടച്ചുണ്ടാക്കുന്ന മിഥ്യയാം ഇരുളിനെ...!
ഒരു തരം അലർജിയാണെനിക്ക് അതിനോട്...
കടും ചുവപ്പിൽ നേർത്തും, ഞരമ്പുകൾ പിണഞ്ഞും,
കൺപോളകൾക്കുള്ളിലായ് കാണുമാ കാഴ്ചയെ!
എങ്കിലും വിധി വിളയാട്ടത്തിന്റെ പ്രതിഫലനമായിന്ന്,
സ്ഥായിയാം കാഴ്ചയിതു തന്നെയീ സമൂഹത്തിലും ജീവിതയാത്രയിലും...
അതിനാൽ സഹിക്കാൻ പഠിക്കുന്നു ഞാനിന്ന്
നേരിടുവാൻ ഭൂതകാലത്തിൻ വൈരുദ്ധ്യങ്ങൾ!
എത്തുന്നൊരാ ദിനം പ്രണയിച്ചു നീങ്ങാൻ
ശാശ്വത നിദ്രയിൽ, പ്രപഞ്ചത്തിൻ ഉള്ളറകൾ തേടും യാത്രയിൽ....
Photo from google....
Read More »
Labels:
കവിത
Wednesday, June 25, 2014
കാത്തിരിപ്പ്....
ഏറേയും വൈകി നേരമിതിപ്പോഴെ
കൂരിരുൾ മൂടുന്നു സന്ധ്യാംബരവും.
ഇനിയുമെൻ ചാരത്തായ് ;
വന്നണയാത്തൊരെൻ പാതിയും!
നേർത്തൊരു ബിന്ദുവായ് കണ്ണിൽ
കൂടൊരുക്കി വഴിത്താര തന്നറ്റവും!
അപതാളം കൊട്ടുന്നു നെഞ്ചകം.
ചിട്ട തെറ്റിക്കുന്നു ശ്വാസഗതിയും
പെയ്തൊഴിയാൻ മടിക്കുന്നു,
ആകുലതകൾ, വ്യഥകൾ... മനമതിൽ.
അറിയുന്നുവോ നാഥാ ഈ താപത്തിന്നനുരണങ്ങൾ
നീറിപ്പുകയുന്നൊരെൻ ഹൃദയാഗ്നിയാൽ...
മഥിക്കുന്നു ഭ്രാന്തമാം ചിന്തകൾ
മൂളുന്നു വണ്ടുകൾ കർണ്ണപുടങ്ങളിൽ!
വിട്ടൊഴിയാതെ ഭീതികളെന്നിൽ
നിമിഷങ്ങൾ പൊഴിഞ്ഞകലവെ.!
കാതോർക്കുന്നു നിൻ വിളിക്കായി
പടിപ്പുരക്കൊളുത്തിൻ കരച്ചിലിനൊപ്പം
പതിയുന്നൊരാ കാലടികൾക്കായും
ഈ കാത്തിരിപ്പിന്റെ അന്ത്യത്തിനായും.
കൂരിരുൾ മൂടുന്നു സന്ധ്യാംബരവും.
ഇനിയുമെൻ ചാരത്തായ് ;
വന്നണയാത്തൊരെൻ പാതിയും!
നേർത്തൊരു ബിന്ദുവായ് കണ്ണിൽ
കൂടൊരുക്കി വഴിത്താര തന്നറ്റവും!
അപതാളം കൊട്ടുന്നു നെഞ്ചകം.
ചിട്ട തെറ്റിക്കുന്നു ശ്വാസഗതിയും
പെയ്തൊഴിയാൻ മടിക്കുന്നു,
ആകുലതകൾ, വ്യഥകൾ... മനമതിൽ.
അറിയുന്നുവോ നാഥാ ഈ താപത്തിന്നനുരണങ്ങൾ
നീറിപ്പുകയുന്നൊരെൻ ഹൃദയാഗ്നിയാൽ...
മഥിക്കുന്നു ഭ്രാന്തമാം ചിന്തകൾ
മൂളുന്നു വണ്ടുകൾ കർണ്ണപുടങ്ങളിൽ!
വിട്ടൊഴിയാതെ ഭീതികളെന്നിൽ
നിമിഷങ്ങൾ പൊഴിഞ്ഞകലവെ.!
കാതോർക്കുന്നു നിൻ വിളിക്കായി
പടിപ്പുരക്കൊളുത്തിൻ കരച്ചിലിനൊപ്പം
പതിയുന്നൊരാ കാലടികൾക്കായും
ഈ കാത്തിരിപ്പിന്റെ അന്ത്യത്തിനായും.
Photo from google...
Read More »
Labels:
കവിത
Subscribe to:
Posts (Atom)

