Wednesday, May 13, 2015
പരിഭവങ്ങൾക്കായ്...
ഇന്നില്ല വാക്കുകൾ എനിക്കായ് സ്വന്തം...
ഇരന്നു വാങ്ങുന്നു കേൾവി തൻ മുള്ളുകൾ
മൂകമായ് കാക്കാം പൊഴിഞ്ഞു തീരും വരെ,
നൊമ്പരം ചാലിച്ചെയ്യുന്നൊരമ്പുകൾ.
അറിയുന്നിതാ ഒരുങ്ങുന്നതായ്
വ്യഥകളാൽ തീർക്കുമാ ശയ്യയും
പെയ്തൊഴിയട്ടെ പരിഭവങ്ങൾ
തിരിച്ചറിവിന്റെ പകലുകൾക്കപ്പുറം
താനേ ചുരത്തും കനിവിന്റെ ശീലുകൾ
കാത്തിരിക്കാം ആ നിമിഷത്തിനായ്...
Read More »
Labels:
കവിത
Saturday, February 14, 2015
ഫെബ്രുവരിക്കൊരു ഒരോർമ്മക്കുറിപ്പ്...
ഫെബ്രുവരി മാസം 14...
നവയുഗ വാലന്റൈൻ്ന് ദിനം
പഴകിയ “ചാരിത്ര”ത്തിനു വിട...,
നവയുഗ വാലന്റൈൻ്ന് ദിനം
പഴകിയ “ചാരിത്ര”ത്തിനു വിട...,
പൂക്കുന്നു സ്വാതന്ത്രത്തിന്റെ നാളെകൾ
ആത്മാവു നഷ്ടപ്പെട്ട തനുക്കൾ
അന്തരാർത്ഥങ്ങൾ തേടാതെ...
അനർത്ഥങ്ങൾ ചമക്കും,
കാല യവനികക്കിപ്പുറം
പുനർജന്മം നൽകുന്നൊരീ ദിനത്തിൽ...
പ്രണയസാഫല്യത്തിന്റെ രക്തസാക്ഷി
പ്രേമപ്രതീകം “സെയ്ൻറ് വാലൻറൈനു“
ഹൃദയരക്തം പൊടിയുന്നൊരായിരം ഓർമ്മപ്പൂക്കൾ...
അനർത്ഥങ്ങൾ ചമക്കും,
കാല യവനികക്കിപ്പുറം
പുനർജന്മം നൽകുന്നൊരീ ദിനത്തിൽ...
പ്രണയസാഫല്യത്തിന്റെ രക്തസാക്ഷി
പ്രേമപ്രതീകം “സെയ്ൻറ് വാലൻറൈനു“
ഹൃദയരക്തം പൊടിയുന്നൊരായിരം ഓർമ്മപ്പൂക്കൾ...
Read More »
Labels:
കവിത
Tuesday, December 16, 2014
ആസുര പൈതൃകം
ധനു 1 / ഡിസംബർ 16...ഈ കവിതാദിനത്തിൽ
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട് “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------
നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട് “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------
നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!
Photo from google...
Read More »
Labels:
കവിത
Subscribe to:
Posts (Atom)


