Tuesday, December 16, 2014
ആസുര പൈതൃകം
ധനു 1 / ഡിസംബർ 16...ഈ കവിതാദിനത്തിൽ
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട് “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------
നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട് “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------
നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!
Photo from google...
Subscribe to:
Comments (Atom)

14 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.