Tuesday, March 29, 2016
ഇവൾ... - അന്ന്...!!!
നിന്നൊരു ഭ്രൂണമായ്,
പിന്നെയാഴ്ചകൾ നാപ്പതോളം
പുറം ലോകം എന്തെന്നറിയാതെ,
സ്വപ്നങ്ങൾ നെയ്തോരമ്മ തന്നുദരത്തിൽ
സ്വസ്ഥം, ഭദ്രം... കഴിഞ്ഞവൾ - ഇവൾ...
ബാല്യത്തിൽ കുണുങ്ങി കുസൃതിയായ്
ബാല്യത്തിൽ കുണുങ്ങി കുസൃതിയായ്
അതിരുകളില്ലാതെ ഉല്ലസിച്ചും,
കൌമാരം ലജ്ജയിൽ മുക്കി,
ജിജ്ഞാസാലുവാക്കിയും,
ഋതുമതി മുതൽക്കെ
അടക്കം, ഒതുക്കം ചൊല്ലിയും
കാത്തു വളർത്തിയവൾ - ഇവൾ...
യൌവ്വനം വാരി പുണർന്നതിൽ പിന്നെ
യൌവ്വനം വാരി പുണർന്നതിൽ പിന്നെ
ചേർത്തു നിർത്തി കാവലാകേണ്ടും കണ്ണുകൾ
ഉരുട്ടി തളച്ച അടുക്കളക്കോലായിൽ
കരിപുരണ്ട ദിനരാത്രങ്ങളിൽ
ജീവിതത്തിൻ ബാലപാഠം പഠിച്ചവൾ - ഇവൾ
നാട്ടു നടപ്പിൻ മുറ
നാട്ടു നടപ്പിൻ മുറ
തെറ്റാതെ മൂന്നാമന്മാർ
ഉമ്മറത്തിണ്ണ ഒഴിയാത്ത കാലത്ത്
വിരുന്നു മുറിയിലെ വിളമ്പുകാരി - ഇവൾ...
താലിച്ചരടു കൊരുത്തതിൽ പിന്നെ
നേർക്കു നീളും വിരൽ തുമ്പിനാൽ
കണ്ണു പൊത്തിക്കളിക്കും വിളക്കുകൾ
നാണം പൂണ്ടു കുളിരും രാത്രികളിൽ
തുടിക്കുന്ന തണ്ടിന്റെ കോമരം തുള്ളലിൽ
ഉറഞ്ഞു കൂടുന്നൊരാ മിന്നൽപ്പിണരുകൾക്കപ്പുറം
വരദാനമായ് പൊഴിയും അമൃത വർഷത്തിനായ്
കാത്തറിഞ്ഞു സഹിച്ചു കിടന്നവൾ - ഇവൾ...
ഗൃഹസ്താശ്രമത്തിൽ ഉത്തമയാം കുടുംബിനി
അതിൽ ഭാര്യയായ്, അമ്മയായ്, സഹോദരിയായ്
ഒരുപാടു വേഷപ്പകർച്ചകൾ, ഭാവങ്ങൾ
വീടിന്നു വെളിച്ചമായ് പരിപാലനം നടത്തി
ഒടുക്കം തെക്കു തിരിയിട്ട നിലവിളക്കിൻ നാളത്തിൽ
പകർന്നെരിഞ്ഞ് പൊലിഞ്ഞു തീരേണ്ടവൾ - ഇവൾ...
ജന്മസാഫല്യം കൈവരിച്ചങ്ങിനെ
ജന്മസാഫല്യം കൈവരിച്ചങ്ങിനെ
ഹൃത്തിൽ നിന്നൂറും വാത്സല്യ പാലാഴിയാൽ
തലമുറകൾ പേറും പൈതൃകം പകർന്ന-
ഭിമാനത്താൽ സായൂജ്യം നേടും “മാതൃത്വം“ - ഇവൾ...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →
Subscribe to:
Posts (Atom)
0 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.